Monday, July 25, 2016

പുറം കാഴ്ചകള്‍.


വലിയ ചില്ലുജാലകത്തിനു പുറത്ത് കാഴ്ച്ചകള്‍ തിരയുന്നത്, ഒരു ശീലമായിരിക്കുന്നു. ചെറിയ മഴച്ചാറലില്‍ നനഞ്ഞെത്തുന്ന കാറ്റില്‍, ഒരു കഥയായി ഞാന്‍ തന്നെ മറഞ്ഞ് പോയത് ഒരു നേരമ്പോക്കായി. പാഴ്വാക്കുകള്‍ നാലഞ്ചു ചുള്ളിക്കമ്പുകള്‍ കൊണ്ട് ഒരു കൂടാരം പണിതിരിക്കുന്നു. ഇത്തിരി നിറം കൊടുക്കാന്‍ സമ്പ്രദായത്തിന്‍റെ വേര് തിരയണം. പുറത്ത് ചുവന്നു തുടുത്ത നനഞ്ഞ മണ്ണുണ്ട്. അഗാധമായ ചിന്തകളെ നട്ടുവളര്‍ത്തണമെന്നിരിക്കെ, ഇടയിലൊരു ഗര്‍ത്തം പണിത് വിശകലനത്തിന്റെ കുരുക്കുമായി ആരോ പതിയിരിക്കുന്നു. എന്നിട്ടും മഴവില്ല് തെളിയുന്നത്, എനിക്കായി മാത്രം.

No comments:

Post a Comment