Friday, September 19, 2014

ഓര്‍മ്മകള്‍.



കാനലിറ്റു വീഴുന്ന
മരപ്പൊത്തില്‍
ഒളിച്ചു വക്കാം,
നിറം മങ്ങാത്ത
ഒരോര്‍മ്മ.
അലഞ്ഞൊഴുകാം
പടവില്ലാത്തൊരു
പുഴ പോലെ.

Wednesday, September 17, 2014

ചോദ്യം.




അനിഷ്ടങ്ങളെ
സൂക്ഷ്മതയോടെ
അവഗണിക്കുന്ന
വൈദഗ്ധ്യം
ഇഷ്ടത്തിന്‍റെ കോണില്‍
മറച്ചുവച്ച്,
എന്തിനാണീ
പലായനം?

Wednesday, September 10, 2014

ഓര്‍മ്മ.



എന്തിനാ ഈ ഓര്‍മ്മകളൊക്കെ ഒളിച്ചു വക്കുന്നത്? ചിത്രശലഭമായി പറന്നകലട്ടെ, വീണ്ടും വരുമെന്ന വാഗ്ദാനത്തോടെ........

ചിന്ത.



ചിന്തകള്‍ക്ക്
പറയാതിരിക്കാന്‍
വെമ്പലാണ്‌.
പൂ ചൂടിയ
 മനസ്സ് പോലെ.

Thursday, September 4, 2014

ഓണപ്പാട്ട്.



പാട്ടോക്കെപ്പാടി
പാല്‍ക്കൂടെലാക്കി
പാട്ടത്തെ പടിയെ
പോകുമ്പോള്‍,
എന്താണെന്നും
കോയമ്മ
പാട്ടാണെന്നും
ഞാനപ്പോള്‍.
പാടിക്കേള്‍ക്കണം
കോയമ്മ
പാടില്ലെന്നും
ഞാനപ്പോള്‍.

(സമ്പാദനം)

സ്മരണ.



ഓടിയൊളിക്കാതെ, ഓണസ്മരണകള്‍ പൂക്കളം തീര്‍ക്കുന്നു. പിന്നിട്ട പാതയോരത്തെ മുക്കുറ്റിപ്പൂ ചോദിച്ചൂ........''തുമ്പപ്പൂ പോലെ ഒന്ന് ചിരിച്ചൂടെ നിനക്ക്? ''

കുമ്മാട്ടിപ്പാട്ട്.

കുണ്ടന്‍ കിണറ്റില്‍ 
കുറുവടി പോയാല്‍ 
കുമ്പിട്ടെടുക്കും 
കുമ്മാട്ടി.

കുമ്മാട്ടിക്കൊരു
പുടവ കൊടുത്താല്‍ 
എല്ലാവര്‍ക്കും
സന്തോഷം.

.......................................................

തള്ളെ, തള്ളേ
എങ്ങുട് പോണൂ ?
ഭരണിക്കാവില്‍
നെല്ലിന് പോണൂ.
അവിടത്തെ തമ്പുരാന്‍ 
എന്ത് പറഞ്ഞു?
തല്ലാന്‍ വന്നൂ,
കുത്താന്‍ വന്നൂ
ഓടിയൊളിച്ചു 
കൈതക്കാട്ടില്‍.
കൈത എനിക്കൊരു 
പൂവ്വ് തന്നു.
പൂവ്വ് കൊണ്ട് 
മാടത്തില്‍ വച്ചു.
മാടം എനിക്കൊരു കുല തന്നു.
കുല കൊണ്ട് 
പത്തായത്തില്‍ വച്ചു.
പത്തായം എനിക്കത് 
പഴുപ്പിച്ചു തന്നു.
അതിലൊരു പഴം 
കുമ്മാട്ടി തിന്നു.

ആറപ്പൂവോ.......

(സമ്പാദനം)