അക്ഷരങ്ങൾ.
കടലിലേക്കിറങ്ങാനുള്ള കുത്തനെയുള്ള വഴിയുടെ അരികിൽ, ആകാശം കാണാൻ ഒരായിരം അക്ഷരങ്ങൾ കാത്തിരുന്നു.വഴിക്കിത്തിരി വളവും തിരിവുമുണ്ട്. അവിചാരിതമായി കഥ തിരഞ്ഞുവന്ന എന്നെക്കണ്ട് അവ കൈകോർത്തു.പിന്നെ ഞാൻ ഒളിച്ചുവച്ച രഹസ്യങ്ങൾ വാചകങ്ങളാക്കി തിരമാലകൾക്ക് സമ്മാനിച്ചു.നുരയും പതയും കലങ്ങിയ വെള്ളവും അതു വിശകലനം ചെയ്യുമ്പോൾ,ഞാൻ കടലിന്റെ ആഴമളക്കുന്ന മത്സ്യകന്യകയായി .ചിലതൊക്കെ അതിരുകൾക്കപ്പുറമാണ്.ദൂരം സങ്കൽപ്പവും.
No comments:
Post a Comment