വിഷു.
ചിരിച്ചതുരത്തിൽ, ചായംപൂശിയ ചുണ്ടുകളാൽ പഴയൊരുപാട്ടിന്റെ വരികൾ കുറിച്ചിടുമ്പോഴാണ്,മൂളിക്കാറ്റ് വീശിയത്.ആടിയുലഞ്ഞും,സംശയിച്ചും,ഒപ്പംനടന്നും,മേനിയിലാകെ മുത്തംവയ്ച്ചും,
പിൻവിളിക്ക് കാതോർക്കാതെ അത് പിന്നെയും പ്രയാണംതുടർന്നു. പൂത്തുലഞ്ഞുകൊഴിഞ്ഞ കൊന്നപ്പൂക്കൾ വാരിവാരിയെടുത്ത് ഞാനപ്പോൾ, പരിചയമില്ലാത്ത ഒരുമുഖംവരച്ച് വെറുതെ കാത്തുനിന്നു. ചാഞ്ഞുംചെരിഞ്ഞും ഒളിഞ്ഞുനോക്കി, വിഷുപ്പക്ഷി പാടിപ്പറന്നുപോയി.
No comments:
Post a Comment