മഴയോട്.
പാട്ടുംപാടി ഒപ്പം നടന്നപ്പോളാണ്,
ഞാനൊന്നും പറയാതിരിക്കാൻ
കാറ്റിനെ കടക്കണ്ണാൽ തടുത്ത്,
പിന്നെ ഏറിയും കുറഞ്ഞും പെയ്തുപെയ്ത് പെരുമഴയായി,
എന്നെഅദൃശ്യയാക്കി.
അപ്പോൾ നൂറുനൂറു മഴത്തുള്ളികൾ കോർത്തുകോർത്ത്,
ഞാനൊരു രൂപംതീർത്തു.
പിരിയുന്ന വഴിയുടെ ഓരത്തെ കാത്തുനിൽപ്പിന്,
നനയാത്ത മഴയുടെ കുളിരാണ്.
നിനവിന്റെ പടവിൽ മുഖമില്ലാത്തൊരുചിത്രം കോറിയിടുമ്പോൾ,
മഷിപ്പച്ചയുടെ ചേലാണ് ഓർമ്മകൾക്ക് .
മഴ നനഞ്ഞെന്ന്
ആരോടും പറയരുത്. സ്വയംനനയാത്ത
ഒരു വർണ്ണമഴയാണ് ഞാൻ.
No comments:
Post a Comment