Thursday, March 19, 2015

തിളക്കം.



മടുപ്പ്  മുറിവേല്‍പ്പിച്ച മൂന്നാം നാള്‍
വാടിയ തകരയില പോലെ,
തണുത്ത വേനലിലേക്ക് പടിയിറങ്ങി.

എന്നിട്ടും,
തിളങ്ങുന്ന വെള്ളാരം കല്ലുകൊണ്ട്
അവളുടെ കൊത്താംങ്കല്ലാട്ടം.

Monday, March 16, 2015

സത്യം

അകലുന്ന കാഴ്ചകളെ തിരയുന്ന 
മങ്ങിയ മിഴികളിൽ 
മഷിയെഴുതിയ 
ഒരു സത്യസന്ധത.

Friday, November 14, 2014

യാദൃശ്ചികം.



യാദൃശ്ചികത ജീവിതത്തിന്‍റെ വഴിത്തിരിവുകളില്‍ ഒളിച്ചിരിക്കുന്നു, മുന്നറിയിപ്പില്ലാത്ത കൂടിക്കാഴ്ചകളുമായി ചിലത്, ചുഴിയില്‍ നുള്ളിയെറിയപ്പെട്ട തുളസിയിലയുടെ നിസ്സഹായതയോടെ, ആഴത്തിലേക്കാവാഹിക്കപ്പെടുന്നു.

ഉള്‍ക്കടല്‍ തിളച്ചുമറിയുന്ന അപരാഹ്നം .
പെട്ടെന്ന് വന്ന മഴയും.

Monday, November 10, 2014

വീഥിയില്‍.



കാറ്റാടി മരങ്ങള്‍ ചൂളം വിളിക്കുന്ന വീഥി.സായാന്ഹം ചമയക്കൂട്ടൊരുക്കാന്‍ വെമ്പുന്നു.അപ്രാപ്യമെന്നറിഞ്ഞിട്ടും,      ഭാവനയുടെ ചിറകിലേറി ലക്ഷ്യത്തിലേക്ക് ചിറകു വീശുന്ന മനസ്സ്.

പ്രതീക്ഷകള്‍ ഒരു വിഡ്ഢിയുടെ സമ്പത്താണോ? 

Tuesday, October 28, 2014

ചിന്ത.



പങ്കുവെക്കാത്ത
ചിന്തകള്‍,
നനഞ്ഞ പ്രതലത്തില്‍
പ്രതിഫലിക്കുന്ന
പ്രകാശം പോലെ,
പരിമിതമാകും.

മുഖം മറക്കരുത്.
വീണുടയട്ടെ,
തിളങ്ങുന്ന മിഴിമുത്തുകള്‍.

Saturday, October 11, 2014

ഉറങ്ങാന്‍.



പതം പറഞ്ഞ്
കരഞ്ഞുറങ്ങാന്‍
മഞ്ഞു പോലൊരു
വിരിമാറ്.

തേഞ്ഞ കൊക്കിനാല്‍
കൊത്തി വലിക്കും
നനഞ്ഞു പോയൊരു
സ്വപ്നം.

Wednesday, October 8, 2014

മഴ

വെളുത്തൊരു മേഘത്തുണ്ട് തിരയുമ്പോള്‍, മഴേ, എന്തിനാ എന്നിലിങ്ങനെ അനവരതം പൈയ്തൊഴിയുന്നത്?