Wednesday, July 31, 2013

പിൻവിളികൾ




കഥയുടെ തീരാത്ത പിൻവിളികൾ
വൃത്തം വരക്കുന്നു. 
പുറത്തേക്കുള്ള വഴി മരീചികയും.
സ്പന്ദിക്കാൻ മിനക്കെടാത്ത ഹൃദയത്തിൽ
പക്ഷിത്തൂവൽ കൊണ്ട് ആരോ 
കോറി വരഞ്ഞിരിക്കുന്നു.
ഇത്തിരിപോലും നിണമൊഴുക്കാതെ,
ചിറകില്ലാതെ പറക്കാൻ എനിക്കിഷ്ടം.

Friday, July 12, 2013

പൊളി



ജിജ്ഞാസയെ തടവിലാക്കാം.
അപാരത അര്‍ത്ഥ ശൂന്യമെന്നോതാം.
നാഴികകള്‍ അളന്നു നോക്കാം.
കാത്തിരിക്കില്ലെന്നു പൊളി പറയാം.
ചിത്രത്തൂണിലെ പാതിയടര്‍ന്ന
ശില്‍പ്പം പോലെ ചാഞ്ഞിരിക്കാം.
പിന്നെ അഗാധതയിലെ മാറ്റൊലിയില്‍
ഒറ്റക്കാലില്‍ തപസ്സിരിക്കാം,
നീയെത്തുമെന്ന പ്രതീക്ഷ ഏതുമില്ലാതെ.

Thursday, July 4, 2013

ആരായിരുന്നു അവർ?

പ്രിയപ്പെട്ട കൂട്ടുകാരി ജയയുടെ കൊണ്ടയൂരിലെ വീട്ടിലേക്കു ഒരുദിവസം വെള്ളിയാഴ്ച ഉച്ചക്ക് സാഹസീക യാത്ര നടത്തി. പോകുമ്പോൾ വേഗം ഓടിയെത്തി. പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു തിരിച്ചു വരുമ്പോൾ സമയലാഭത്തിനു വേണ്ടി ഒരു വീടിന്റെ വളപ്പിലുടെ നടന്നു. ആ വീടിന്റെ ഉമ്മറത്ത്‌ തേജസ്വുള്ള ഒരു സ്ത്രീ ഇരുന്നിരുന്നു. ''കുട്ട്യോളേ ഇവിടെ വരൂ'' അവർ വിളിച്ചു. അടുത്ത് ചെന്നതും ഞങ്ങളുടെ കൈകൾ കൂട്ടിപ്പിടിച്ച് പറഞ്ഞു, ''നിങ്ങൾ ഇനി എവിടേം പോണ്ടാ ട്ടോ വിടില്ല ഞാൻ'' 

കാര്യത്തിന്റെ ഗൌരവം പിടികിട്ടാൻ ചില നിമിഷങ്ങൾ എടുത്തു. മനസീകാസ്വസ്ത മുണ്ടായിരുന്നു അവർക്ക്. എങ്ങനെയോ പിടിവിടുവിച്ചു ഓടിയതെ ഓർമ്മയുള്ളൂ..തിരിച്ചെത്തിയപ്പോൾ ആദ്യത്തെ പീരീഡ്‌ തീരാറായിരിക്കുന്നു. കുറുപ്പ് മാഷ്‌ കോപം മറച്ചു പിടിച്ച്, ചെറുപുഞ്ചിരിയോടെ ക്ലാസ്സിൽ കയറ്റി.....

ഇന്നും അറിയില്ലാ, ആരായിരുന്നു അവർ?

Tuesday, July 2, 2013

ഒറ്റമരം




പൂതലിച്ചു ഓജസ്സ് നഷ്ടമായ ഒറ്റമരം , മുള്ള് വേലികൊണ്ട് സംരക്ഷിക്കപ്പെട്ട ആരാമത്തിന്റെ കടമ്പായക്കരികിൽ സംരക്ഷണം മോഹിച്ച് ശിഖരം നീട്ടി നിന്നു . ചിലപ്പോൾ ചിലത് ഉത്തരം നൽകാനാവാതെ...........