Monday, July 28, 2014

വിരഹം.



പെയ്യാത്ത വേനല്‍ മഴയില്‍ 
മനസ്സ് നനക്കാന്‍ 
വെറുതെ മോഹിപ്പിക്കുന്നു ,
മാഞ്ഞു പോയൊരു വിരഹം.

മടുപ്പ്.



മടുപ്പിനെ മയക്കിക്കിടത്താന്‍, കോണിച്ചോട്ടിലൊരു കോസടി വിരിച്ച്, ഒറ്റക്കിരിക്കുമ്പോള്‍, ഒറ്റ നക്ഷത്രത്തിന്‍റെ കിന്നാരം......

മൗനം.



അര്‍ത്ഥം തിരയുന്ന മനസ്സേ,
ഒറ്റയടിപ്പാതയിലൂടെ 
പിന്തിരിഞ്ഞോടുക.
നാഴികവട്ട വീണുടഞ്ഞിരിക്കുന്നു.

ഇനി മൗനത്തിന്‍റെ 
ചിമിഴ് തുറന്നു വക്കാം.
പ്രകടനങ്ങളുടെ ബാദ്ധ്യത
അരങ്ങേറുക, വിരളം.

Friday, July 18, 2014

പാവാട.



അലക്കി വെളുപ്പിച്ച് നീലം മുക്കി തണലത്ത് ഉണക്കാനിട്ട പാവാട. ആരാണത് ചുള്ളിക്കൊമ്പില്‍ കുരുക്കി, വീശി വീശി കീറിക്കളഞ്ഞത്?