Tuesday, May 8, 2012

അപ്പുറം


വാഗ്ദാനങ്ങളുടെ മുനയോടിക്കാതെ
കാമനകളെ ജാലകത്തിന്‍റെ
ഇടതുവശത്താണ് ചാരി നിര്‍ത്തിയത്.
കാറ്റിനു ചിരിച്ചൊഴിയാന്‍
ചെറിയൊരു നടവഴിയും കരുതി വച്ചു.
മോഹഭംഗങ്ങള്‍ കാര്യമാക്കാനില്ല.
ഒറ്റപ്പടിയുള്ള മുഖ മണ്‍ഡപം പണിയാം.
സങ്കടത്തിന് നേര്‍രേഖയായ്
പറന്നുയരാന്‍ ഒറ്റ ചില്ലോട് മേയണം.
പൂക്കാത്ത കാടപ്പോള്‍
തിളങ്ങാന്‍ തുടിക്കും.
അപ്പുറത്തെന്താണ്?

No comments:

Post a Comment