Tuesday, August 23, 2022

 കുട.

വെയിലത്തും മഴയത്തും,രാത്രിയും പകലും, അദൃശ്യമായും ഗോപ്യമായും ഗോചരമായും,കവചമായി കുടചൂടണം.ചെറുമഴയിൽ നനയുന്ന,പെരുമഴയിൽ നിലക്കാതെ നീരൊഴുക്കുന്ന കുടയിൽ ചിലരാത്രികളിൽ നിലാവ് ഒളിച്ചിരിക്കും.ചിലപ്പോൾ വെയിൽവന്നു പാളിനോക്കി അമർത്തിച്ചിരിച്ച്‌ ഒപ്പംനടക്കും.കുടക്കീഴിൽ വിചിത്രമായ ചിന്തകളും,ഒരായിരം സ്വപ്നങ്ങൾ നിറഞ്ഞുകവിഞ്ഞ മനസ്സുമായി ഞാനുണ്ട്. കുടമടക്കാതെ,കാറ്റുലക്കാതെ വേഗം നടക്കണം. അങ്ങകലെ പ്രതീക്ഷയുടെ മുനമ്പിൽ ഒരുകൂട വാഗ്‌ദാനങ്ങൾ ആരോ കരുതിവച്ചിരിക്കും.

No comments:

Post a Comment