വഴിയുടെ നേർരേഖയിൽ
ആത്മരാഗത്തിൻറെ
ജലതരംഗം നിരത്തിവച്ചത്,
തിരസ്കരിക്കാതിരിക്കാൻ.
പടർന്നു മങ്ങിയ പാദമുദ്രകൾ
പിന്നെയും തെളിഞ്ഞു ജ്വലിക്കുമ്പോൾ
ഒരുവഴിയെ അകന്നു നീങ്ങിയത്,
നിരാകരിക്കാതിരിക്കാനും.
ചക്രവാളത്തിനുമകലത്തെ
ഒറ്റയടിപ്പാതയിൽ
ഇത്തിരി മോഹവെളിച്ചം വിതറി
എന്നെ ചേർത്തണച്ച അവ്യക്തത .
ഇപ്പോൾ വഴികളിൽ
സപ്ത സാഗരങ്ങളുടെ
നിശ്ശബ്ദത........
No comments:
Post a Comment