Saturday, November 16, 2013

മകൾക്ക്.

മകൾക്ക്.

ഭൂമിയും ആകാശവും
വഴിപിരിയുന്ന തുരുത്തിൽ
നീയൊരു മുറി പണിയണം.
കരുത്താർന്ന മനസ്സുകൊണ്ട്
വാതായനം ദൃഡമാക്കണം.
തീക്ഷ്ണമായ നയനങ്ങളും
ചടുലമായ ചലനങ്ങളും
സഹാചാരികളാകട്ടെ.
മുള്ളുകൾ തൂത്തെറിയാൻ
മൃദുലമായ പാദങ്ങൾ മതി.
ജാലകക്കാഴ്ചകൾ തെളിയുമ്പോൾ
ശൂന്യതയുടെ മൈതാനത്ത്
വർണ്ണങ്ങൾ കൊണ്ട്
മതിലുയർത്തണം.

നടന്നുപോവുക നിർഭയയായി ......


സൂഷ്മമായ കരുതലിൻറെ
സ്നേഹകവചം, പാരിതോഷികമായി
മകളെ, നിനക്കായ് ഞാൻ
കാത്തുവക്കുന്നു. 



No comments:

Post a Comment