Sunday, November 24, 2013

വിരുന്ന്.




ഊർന്നുവീണുടയുമ്പോളും
പ്രകാശം പ്രസരിപ്പിക്കുന്ന
കണ്ണാടിപോലെ,
ഗോപ്യമാക്കി വക്കാത്ത
രഹസ്യം പോലെ ,
ഓർമ്മകളെ സ്വതന്ത്രമാക്കുന്നു.
പിന്നെയും കൂടണയുമെന്ന വ്യാമോഹം,
ബന്ധനമില്ലാത്ത അതിരുകൾ
ഭേദിച്ചു വിലയം പ്രാപിക്കുമ്പോൾ,
ഈ ഒറ്റമുറിക്കുടിലിൽ
നിഷ്ഫലമായ കാത്തിരിപ്പിൻറെ
മുനിഞ്ഞു കത്തുന്ന ഈ ചിമ്മിനി വിളക്ക്
ഊതിക്കെടുത്താൻ,
എപ്പോഴാണ് നീ വിരുന്നെത്തുക?
 



No comments:

Post a Comment