Tuesday, March 8, 2011

മധുരമീ പ്രണയം.


ഇപ്പോളും നല്ല ഓര്‍മയുണ്ട്.പാടവരമ്പുകള്‍ അവസാനിക്കുന്നിടത്തെ ഇടവഴിയുടെ പടിക്കല്ലുകള്‍ കയറുംബോളാണ് ആദ്യം കണ്ടത്. അപരിചിതത്വം ഒട്ടുമില്ലാതെ അന്നു നീ പറഞ്ഞതത്രയും നീല കുപ്പിവളകളെക്കുറിച്ചും.പൂ വിരിച്ച നടവഴികളിലെ കാലടിപ്പാടുകള്‍ക്ക് ഏറെ ഭംഗിയുന്ടെന്നും.വേലിക്കലെ വള്ളികള്‍ മൊട്ടുകള്‍ ഏന്തി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുത്തി യാത്ര പറയാതെ നടന്നകന്നത്‌ ഞാനരിഞ്ഞതെയില്ല. കുറിയാറ്റകള്‍ കുടുകള്‍ മെനയുന്നത് കവിതയുടെ ചീളുകള്‍ കൊണ്ടാണെന്നും, അവക്കുള്ളില്‍ ഇഷ്ട്ടം ഒളിച്ചിരിക്കുന്നുവെന്നും എഴുതിയ ഒരേട്‌, നേരിട്ട് തന്നെ പരിഭ്രമം ലവലേശമില്ലാതെ വച്ച് നീട്ടിയപ്പോളാണ് തെളിച്ചമാര്‍ന്ന ആ കണ്ണുകള്‍ എന്‍റെ സ്വന്തമെന്നുറപ്പിച്ചത്.വര്‍ഷം പെയ്തിറങ്ങിയ ഒരു സായംകാലത്ത് ഒരു പവിഴമല്ലി ചെടി നടാന്‍  തുനിഞ്ഞതും നീ. അവയുടെ മൃദുലവും വര്‍ണാഭവുമായ ദളങ്ങള്‍ നിനക്കായ് വിടരുമെന്നും, പിരിയാന്‍ ആവില്ലെന്നും പറഞ്ഞു. പിന്നോരുനാള്‍ കുന്നിറങ്ങി വന്ന്, ചലനങ്ങള്‍ ഭാവലോലുപമാക്കി പ്രണയവും സാന്ത്വനവും നിറച്ച്‌, കൈകള്‍ കോര്‍ത്തു പിടിച്ച് പടിയിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട്. നീയാരാണ്‌? എന്തിനാണ് ഒരു പ്രണയ വര്‍ണമായി എന്നിലാകെ നിറഞ്ഞത്‌?

No comments:

Post a Comment