Sunday, March 13, 2011

നിശ്ചയം

അര്‍ദ്ധ രാത്രിയിലും
കുട പിടിച്ചിരുന്നു.
പുറപ്പെടുമ്പോള്‍
മഴയായിരുന്നല്ലോ.
ചെളി പുരണ്ട
അഴഞ്ഞ പാദുകങ്ങള്‍
നീരൊഴുക്കില്‍
നഷ്ട്ടമാവരുത്.
അവിചാരിതമായ
ഈ യാത്രക്ക്
പ്രേരണയും
ആസക്തിയുമുണ്ട്.
പകല്‍ വേണമെങ്കില്‍
കുട മടക്കാം.
പിന്നിലെ തുണ ആരെന്നു
തിരയാനാകില്ല.
തിരിഞ്ഞു നിന്നാല്‍
നീര്‍ത്തുള്ളികളിലെ
ആര്‍ദ്രത മാഞ്ഞു പോകും.
കാത്തിരിക്കാന്‍ വയ്യെന്നവള്‍
പറഞ്ഞാലോ?

No comments:

Post a Comment