Sunday, December 9, 2012

ലത്തീഫിന്റെ നിഗമനങ്ങള്‍.



"ടീച്ചറെ, ടീച്ചറേ,,,ന്താ, ആരൂല്യൈ ഇവിടെ?
പരിചിതമെന്നു തോന്നിയ ശബ്ദത്തിന്റെ  ഉടമയെ തേടി ഞാന്‍ വാതില്‍ തുറന്നപ്പോള്‍ വിടര്‍ന്ന ചിരിയോടെ നില്‍ക്കുന്ന ലത്തിഫിനെയാണ് കണ്ടത്.
"അല്ല അമ്മകുട്ട്യൈ ങ്ങളെന്നാ വന്നത്? എപ്പ വരുംമ്പളും ഞാന്‍ ചോയിക്കും. വിഷുനു മാത്രേ ങ്ങളേ കാണാന്‍ പറ്റു . ങ്ങക്ക് ഈ ഓണത്തിനും, തിരുവാതിരയ്ക്കും കൂടി ഒന്നിങ്ങട്ടു വന്നുടെ? ങ്ങടെ വീട്ടുകാരനും കുട്ട്യോളും വന്നുട്ടുണ്ടോ?
ചോദ്യങ്ങളെ മന്ദസ്മിതത്തോടെ നേരിട്ട് ഞാന്‍ ചോദിച്ചു.
"പറയു ലത്തീഫെ, എന്തൊക്കെയാണ് വിശേഷം?
ക്ക്,ഒന്നുല്ല്യ ഈ കച്ചോടായിട്ടു ങ്ങനെ നടക്കന്നെ. നാലഞ്ചെണ്ണം കുടീല്ണ്ട്.  അവറ്റങ്ങള്‍ക്ക് അന്നം കൊടുക്കണെങ്കില് ഇങ്ങനെ ഓടിനടന്നാലെ പറ്റു.
"എന്തൊരു ചുടാല്ലേ." തലയില്‍ കെട്ടിയ ചുവന്ന തോര്‍ത്തെടുത്ത് മുഖവും കഴുത്തും തുടച്ച്‌ അത് കഴുത്തിലിട്ട് ലത്തിഫ് പറഞ്ഞു. "ആ പെട്ടിലേ തണുത്ത വെള്ളം ത്തിരി ങ്ങട് തന്നോളി .വല്ലാത്ത ദാഹം. ആവുന്റെ  റബ്ബേ."
നാളെരത്തിനും മാങ്ങക്കും ഒന്നും തീരെ ബെലീല്ല. ന്നാലും ഞമ്മക്ക് വിസിനെസ്സ് ചെയ്യാതെ പറ്റോ?
അയ്യോ, ഇവടത്തെ മാങ്ങയൊക്കെ ങ്ങള് വരുംമ്പളക്ക് കഴിഞ്ഞുല്ലേ .സാരല്ല്യ. നാളെ ഞാന്‍ ന്റെ ചെക്കന്റെ  കയ്യില് ഒരു കൊട്ട മാങ്ങ കൊടുത്തയക്കാംട്ടോ . കുടീല് ഇരിക്കുനുണ്ടട്.
ലത്തിഫിന്റെ കുട്ടികള്‍ എത്രേലാ പഠിക്കുന്നത്?
ഒന്നും പറേണ്ട. രണ്ടടെണ്ണം ഇക്കൊല്ലം തോറ്റു. ഒന്ന് ഇനി പോണില്ലാന്ന് പറഞ്ഞു പഠിപ്പ് നിര്‍ത്തി. പെണ്‍കുട്ടി നല്ലോണം പഠിക്കും.അവള് പ്ലസ്‌ ടുനാ.  ഞാനാച്ച ഇബുടത്തെ ടീച്ചറുടെ നിര്‍ബന്ധം കൊണ്ടാ ഏഴുവരെ പോയത്. വാപ്പെടെ കൂടെ കച്ചോടത്തിനു പോയി സമയം കിട്ടുംബോളല്ലേ ന്റെ സ്കൂളില്‍ പോക്ക്.ഹ ഹ ഹ.
ന്നാലോ ന്റെ കുട്ട്യോള് നാലക്ഷരം പഠിക്കണംന്നു ക്ക് മോഹാ.
അല്ല ലത്തിഫെ ഇനി ഗള്‍ഫിലൊന്നും പോണില്ലേ?
ന്റെ  രഹിമാനായ തമ്പുരാനെ.. ഒന്നും പറേണ്ട. രണ്ടട്‌ കൊല്ലം അതും നോക്കി. ഇനി ചെയ്യാന്‍ പണി ഒന്നും ബാക്കി ഇല്ല അവടെ. ഒരു മെച്ചും ഉണ്ടായില്ല്യ. മ്മടെ നാടന്യ നല്ലത്.
ഇതിനിടയില്‍ സ്വതസിദ്ധമായ അന്വോഷണ ചാതുര്യതോടെ തോട്ടത്തിലുടെ   ഒരുവട്ടും ചുറ്റി വന്നു പറഞ്ഞു. തോട്ടത്തില് എത്ര മച്ചിങ്ങാ വീണു കിടക്കണത്. ങ്ങള് അഞ്ചാറ് പഴം ങ്ങുട് തരീന്‍ അമ്മകുട്ട്യൈ . ന്റെല്‍ ഒരു മരുന്നുണ്ട്.അത് പഴത്തില് വച്ച് തെങ്ങുമ്പില്‍ അങ്ങുട് വക്കാം. അമ്പട. ..ഇനി എല്യോള് മച്ചിങ്ങ കടിക്കാന്‍ വരുംമ്പളല്ലേ പൂരം.ഹ ഹ .. അവറ്റ ബിസ്മി ചൊല്ലി ഈ പഴം അങ്ങട് തിന്നും. അതന്നെ കഴിഞ്ഞു കഥ. ഇതിനിടയില്‍ ലത്തിഫിന്റെ ശ്രദ്ധ വെള്ളം ഏകദേശം വറ്റിയ കിണറിലും എത്തി നിന്നു. അയ്യോ ഇതിന്‍റെ അടില് മുഴുവന്‍ പാ റാണല്ലോ. അതിനൂണ്ടട് ഒരു പണി. മ്മക്ക് ഇതില് ഒരു ബോറങ്ങുട് അടിക്കാം. ഞാന്‍ ആളെ കൊണ്ടരാം ട്ടോ.
പിന്നെ സ്വാഭാവികമായ ഒരവകാശബോധത്തോടെ പറഞ്ഞു. ഞാനൊരു ലോക്കല്‍ വിളിക്കട്ടെ ട്ടോ ജീപ്പ് വരുത്താനാ. . . . . . അല്ല ലത്തിഫെ എപ്പളും ഇങ്ങനെ കറ പിടിച്ച വേഷം ഇട്ടു നടന്നാ മതിയോ?
നല്ല വേഷം ഇട്ടു നടക്കാനൊന്നും എപ്പളും പറ്റില്ല. കഴിഞ്ഞാഴ്ച ഒരു അച്ചായന്റെ  മകന്റെ  കല്യാണത്തിന്  പൊയീര്ന്നു. അപ്പൊ അളിയന്‍ ദുബൈയിന്നു കൊണ്ടന്ന ചെത്ത്‌ ഷര്‍ട്ട്‌ ഇട്ടു പോയി. പള്ളിയൊക്കെ ചുറ്റി കണ്ടു. അമ്പലത്തിലും പള്ളിയിലും ഒക്കെ ദൈവം ഒന്നെന്നെന്നാ ഞാന്‍ വിചാരിക്കണ് . ഇനിയിപ്പോ നാളികേരം അങ്ങാടീല് എത്തിക്കണം. ഒരാഴ്ച കഴിഞു ഞാന്‍ വരാം ട്ടോ. അപ്ലക്ക് ങ്ങള് പൂവോ? ങ്ങടെ തമാശയും ചിരിയും ഒക്കെ ക്ക് പെരുത്ത്‌ ഇഷ്ട്ടാ.
പിന്നെ മഴക്കാലത്ത്‌ വിസിനെസ്സു ഉണ്ടടാവില്ല. അപ്പൊ ഒരു മുന്ന് മാസത്തെ വിസയില്‍ ഒരു പോക്ക് പോണംന്നുട്. പറ്റോന്ന്  അറിയില്ല.
വരുമ്പോള്‍ അമ്മകുട്ടിക്കു എന്താ കൊണ്ടരണ്ട് ?

ഗ്രാമീണതയുടെ, നിഷ്കളങ്കതയുടെ,നിറഞ്ഞ സ്നേഹത്തിന്റെ  ആള്‍ രൂപമായി നടന്നകലുന്ന ലത്തിഫിനെ നിര്‍ന്നിമേഷയായി ഞാന്‍ നോക്കി നിന്നു.. . . .

No comments:

Post a Comment