Monday, May 20, 2013

ചിലത്





ഓർമ്മപ്പുരക്ക് മൂന്ന് ചുമരുകൾ.
മേലാപ്പിന്റെ ശീലാന്തിയുടെ 
ഒരരികിലൂടെ നീണ്ടൊരു 
ചെറുവരപോലെ  നൊമ്പരം,
കാൽപ്പാടുകളൊക്കെ മാച്ചു മാച്ച് 
വിസ്‌മയം ചേർത്തു വച്ച്,
നഗ്നയായ് പുറത്തേക്കൊഴുകി.
ഞാത്തിയിട്ട കഥകൾക്കിപ്പോൾ 
സമചതുരത്തിന്റെ ചേല്. 

No comments:

Post a Comment