Tuesday, October 19, 2021

 എന്തോ ഒന്ന്.

സന്ധ്യക്കും രാത്രിക്കും ഇടയിലെ എന്തോ ഒന്നിന്റെ നിഴലാട്ടം, മോഹിക്കാഞ്ഞിട്ടും എന്നെ ചുറ്റി വരിയുന്നു.മങ്ങിയ വെളിച്ചം മാത്രമുള്ള ഈറൻ സന്ധ്യയിലാണ്,മെലിഞ്ഞ അഴയിൽ ഞാനെന്നെ വിരിച്ചിട്ടത്.നേർത്ത കാറ്റിൽ പതുക്കെ ഊഞ്ഞാലാടുമ്പോൾ പകുക്കാൻ വയ്യാത്ത കുഞ്ഞുമോഹം മിഴി തുറന്നു. പച്ചപ്പിലൂടെ ഉരുണ്ടുരുണ്ട്, ദൂരെയുള്ള മലയടിവാരത്തിലെ കുഞ്ഞരുവിയിൽ കഴുകിയെടുത്ത തെളിഞ്ഞ മനസ്സിന് വിലയിടാൻ, നീ വരുമെന്ന് ഉറപ്പായിരുന്നു.കാറ്റും വെയിലുമായി, തുറിച്ച കണ്ണുകളിൽ കാപട്യം നിറച്ചും, വേഷം മാറിയും മറഞ്ഞു നിന്നിട്ടും, ഞാൻ അലസയായി വെറുതേയിരുന്നു. പാട്ടും പാടിവന്ന മഴയിൽ കുളിച്ച്, നനഞ്ഞ മനസ്സുമായി പാറിവന്ന് ഒരു കുഞ്ഞ് ഇല എന്റെ ചുണ്ടിലുരുമ്മി, നിപതിച്ചു. പിന്നിലൊളിക്കുന്ന നിഴലിന്റെ കുസൃതി, ഒറ്റക്കണ്ണിന്റെ സങ്കീര്ണ്ണതയില് മാഞ്ഞുപോയിരിക്കുന്നു.ചിലപ്പോള് ചിലത് അങ്ങിനെയാണ്.ഞാനിപ്പോൾ അറിയുന്നതും, അതുതന്നെ.

No comments:

Post a Comment