Wednesday, October 27, 2021

 ഞാനും കടലും ഇന്നലെ പലതും പറഞ്ഞു.എന്നാലും തമ്മിലെ നേർത്ത വിടവിലൂടെ കുഞ്ഞുചിപ്പിയുടെ ഒരുപാതിമാത്രം ഉപേക്ഷിച്ച് അപ്രതീക്ഷിതമായി എന്തിനായിരുന്നു ആവേഗത്തോടെയുള്ള ആ ഒഴിഞ്ഞുപോക്ക്? അപ്പോളാണ് വരണ്ടമണൽ കൊണ്ട് ഞാൻ വാതിലില്ലാത്ത ഒരു മുറി പണിതത്.ഓർമകൾ തെളിഞ്ഞു കത്താൻ, ചിരാതിൽ ഒരൊറ്റത്തിരിയിട്ടു. പ്രകാശം പരത്തുന്ന മിഴികളിൽ വിചിത്രമായ ഭാവം നിറച്ച് പിന്തിരിഞ്ഞു നിൽക്കുമ്പോൾ, നാം തികച്ചും പരിചിതരായതെങ്ങിനെ? ആഴമില്ലാത്ത പുഴയിലെ വെള്ളാരംകല്ലുകൾ പോലെയുള്ള ചിന്തകൾ പങ്കുവെക്കാൻ, ഒരു മലയുടെ തുഞ്ചത്ത് വേവലാതിയോടെ ഞാൻ.ചില ഉപാധികൾ നല്ലതാണ്, മനസ്സുടയുന്ന കാഴ്ചകൾക്കുനേരെ മുഖം മറയ്ക്കാൻ.

No comments:

Post a Comment