Tuesday, October 19, 2021

 വ്യർത്ഥം. പുഴയെ തടഞ്ഞ് നിർത്തിയ പോലെയാണ് മനസ്സിന്ന്.ചെറിയ ചുഴികളിൽ ചുറ്റിക്കറങ്ങുന്ന ചപ്പുംചവറും വേർതിരിക്കാനൊരുങ്ങാതെ, മേഘാവൃതമായ ആകാശത്തിൽ ഇത്തിരി സ്ഥലം മാത്രം വേലികെട്ടി.മൃദുലമായ കൊച്ചുകമ്പുകൾ കൊണ്ട് കടമ്പായ പണിത് ചാരിവച്ചു.ഇനി നേരിന്റെയും നിരാകരണത്തിന്റെയും രണ്ട് ചുവരുകൾ മാത്രമുള്ള ഒരു മുറി പണിയണം.തുറന്നിട്ട ഭാഗത്ത് ഞാനെന്നെ പ്രതിഷ്ഠിക്കും.കാൽപാദങ്ങൾ മൂടുംവരെ പുഴയെ തുറന്നു വിടണം.വെള്ളാരം കല്ലുകൾ ഒഴുകിവന്നു നിറയണം.രണ്ടേരണ്ടു കല്ലുകൾ ഞാൻ പെറുക്കിയെടുക്കും. ഇന്നലെയും ഇന്നുമായി ഞാനവയെ വ്യാഖ്യാനിക്കും. നാളെയെ പ്രതീക്ഷിക്കരുത്.തീരെ നിറമില്ലാത്ത നനുത്ത മുണ്ടുകൊണ്ട് എന്നോ അതിനെ മറച്ചുവച്ചു.തളിർക്കാതെ, പൂക്കാതെ, കായ്കൾ പഴുക്കാതെ ഒറ്റപ്പെട്ട മരത്തിനെ നിർവ്വികാരമായി നോക്കി, പിന്നോക്കം നടക്കുമ്പോൾ ഞാനൊരു മഴവില്ലായി മറയും.

No comments:

Post a Comment